കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി സർക്കാർ. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും. സർക്കാർ-പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്ന ജോലിക്കാർ തിരിച്ചറിയൽ രേഖ കയ്യിൽ കറുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ബസ്, ട്രെയിൻ, വിമാന യാത്രക്കാരെ കൊണ്ടുപോകുന്ന സ്വകാര്യ, ടാക്സി വാഹനങ്ങൾ എന്നിവ തടയില്ല. എന്നാൽ ഇവർ യാത്രക്കുള്ള രേഖകൾ കാണിക്കേണ്ടതുണ്ട്.
മലപ്പുറത്തെ ആരാധനാലയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തൽ , തീരുമാനം തിങ്കളാഴ്ച
പൊതു ഇടങ്ങളിലുണ്ടാകുന്ന സമ്പർക്കം പരമാവധി കുറയ്ക്കുന്നതിനാണ് രണ്ടുദിവസങ്ങളിൽ കർശന നിയന്ത്രണത്തിനുള്ള സർക്കാരിന്റെ നടപടി. ഭക്ഷണ സാധനങ്ങളും പച്ചക്കറി, പഴം, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. മുൻകൂട്ടി നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ പരമാവധി 75 പേരെ പങ്കെടുപ്പിച്ചു നടത്താം. എന്നാൽ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
തൃശൂര്‍ പൂരത്തിനിടെയുണ്ടായ അപകടം; വെടിമരുന്നുകൾ ഉടൻ കത്തിച്ചുകളയാൻ തീരുമാനം
ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾക്കും ജീവനക്കാർക്കും വാഹനങ്ങൾ ഉപയോഗിക്കാം. ഐടി കമ്പനികളിലെ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസിൽ എത്താൻ അനുവദിക്കൂ. അത്യാവശ്യ യാത്രക്കാർ, രോഗികൾ, അവരുടെ സഹായികൾ, വാക്സിൻ എടുക്കാൻ പോകുന്നവർ എന്നിവർ തിരിച്ചറിയൽ രേഖ കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക