രാജ്യത്തിന്റെ നാൽപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. 2019 നവംബർ 18നാണ് ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി ബോബ്ഡെ നിയമിതനായത്. 2022 ഓഗസ്റ്റ് 26 വരെ പതിനാറ് മാസമാണ് ചീഫ് ജസ്റ്റിസായി എൻ വി രമണക്ക് കാലാവധി ഉണ്ടാകുക. കോവിഡ് പശ്ചാത്തലത്തിൽ ചുരുക്കം ചിലർക്ക് മാത്രമേ രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണമുള്ളൂ.
രാജ്യസഭയിലേക്ക് എതിരില്ലാതെ അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ
രാഷ്ട്രപതി ഭവനിൽ 11 മണിക്കാണ് ചടങ്ങ്. നേരത്തെ നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും അവസരമുണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റഫാൽ, ജമ്മു കശ്മീർ , സിഎഎ – എൻആർസി അടക്കമുള്ള നിരവധി കേസുകൾ ചുമതലയേൽക്കുന്നതോടെ എൻ വി രമണ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക