കോവിഡ് രോഗ വ്യാപനം പശ്ചാത്തലത്തിൽ ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലപ്പുറത്തെ ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ പേര് കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിലാണ് അന്തിമ തീരുമാനം ഉണ്ടാകുക. മലപ്പുറത്ത് 24 ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്ക് പുറമെയാണ് ആരാധനാലയങ്ങളിലും ആളുകൾ കൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. എന്നാൽ, ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വിവിധ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരത്തിനിടെയുണ്ടായ അപകടത്തിനിടെ ആന വിരണ്ടോടി
കളക്ടറുടെ ഉത്തരവ് കൂടിയാലോചനകൾ ഇല്ലാതെയാണെന്നും ഉത്തരവ് അംഗീകരിക്കാം സാധിക്കില്ലെന്നുമാണ് സഘടനകൾ വ്യക്തമാക്കിയത്. വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിഷേധം ഉയർന്നതോടെ ജില്ലാ ഭരണകൂടം നിലപാട് മയപ്പെടുത്താൻ തയ്യാറാകുകയായിരുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ തിങ്കളാഴ്ച സർവകക്ഷി യോഗം ചേരും.
തൃശൂര്‍ പൂരത്തിനിടെയുണ്ടായ അപകടം; വെടിമരുന്നുകൾ പൊട്ടിച്ച് നശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക