സർക്കാരിന്റേതുൾപ്പെടെ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ചൂണ്ടിക്കാണിച്ച ട്വീറ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. ട്വീറ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ജനങ്ങളെ സേവിക്കാനും അവരുടെ ജീവൻ രക്ഷിക്കാനുമായി സർക്കാർ കണ്ടെത്തേണ്ട സമയമാണ് ട്വീറ്റുകൾ നീക്കം ചെയ്യുന്നതിനായി ചിലവഴിക്കുന്നതെന്നും വിമർശനം ഉയർന്നു. വിമർശനങ്ങൾക്ക് വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഓക്സിജന്‍ ക്ഷാമം കർമ്മ ഫലം, പ്രകൃതിയോട് മനുഷ്യര്‍ ചെയ്ത അപരാധത്തിനുള്ള ശിക്ഷ: മേജര്‍ രവി
കോവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. പഴയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് സർക്കാർ ഇത്തരം നടപടി സ്വീകരിച്ചതെന്ന് കേന്ദ്രസർക്കാർ വിശദീകരണം നൽകി. സർക്കാരിന് നേരെ വിമർശനം ഉയർത്തിയതല്ല ട്വീറ്റുകൾ നീക്കം ചെയ്യാനുള്ള കാരണമെന്നും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അമ്പതോളം പേരുടെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക