നിലബൂർ യുഡിഎഫ് സ്ഥാനാര്‍ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് (56) അന്തരിച്ചു.
ഹൃദയാഘത്തെ തുടര്‍ന്നാണ് മരണം.നെഞ്ചുവേദനയെ തുടര്‍ന്ന് മഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കെപിസിസി സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കെഎസ്യു സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം മലപ്പുറം ഡിസിസി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം നിലമ്ബൂര്‍ എടക്കരയിലെ വീട്ടിലെത്തിക്കും. മെയ് രണ്ടിന് വോട്ട് എണ്ണാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം .
കുന്നുമ്മല്‍ കൃഷ്ണന് നായരുടേയും സരോജിനിയമ്മയുടേയും മകനാണ്. ഭാര്യ: സ്മിത, മക്കള്‍: വിദ്യാര്‍ത്ഥികളായ നന്ദന ( പ്ലസ് ടു ),നിള ( നാലാം ക്ലാസ് ).
എടക്കര ഗവണ്മെന്റ് ഹൈസ്കൂളിലും ചുങ്കത്തറ എംപിഎം ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം. മമ്ബാട് എംഇഎസ് കോളേജിലും മഞ്ചേരി എന്‍എസ്എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ എസ് ആര് ടി സി ഡയറക്ടര്‍, എഫ് സി ഐ അഡ്വൈസറി ബോര്‍ഡ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക