കോവിഡ് വ്യാപനം തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യായാമങ്ങൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി. നടപ്പ്, ഓട്ടം, വിവിധതരം കായികവിനോദങ്ങൾ മുതലായ വ്യായാമ മുറകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കി വീടും വീട്ടുപരിസരവും ഉപയോഗിക്കണെമന്നും അദ്ദേഹം പറഞ്ഞു. കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ മുതലായവർക്ക് ചില സ്ഥലങ്ങളിൽ യാത്രാബുദ്ധിമുട്ട് ഉണ്ടാകുന്നത് പരിഹരിക്കാൻ പൊലീസിന് നിർദ്ദേശം നൽകും.
ഓക്സിജൻ, മരുന്നുകൾ മുതലായ അവശ്യ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് റോഡിൽ ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് എസ്കോർട്ട് നൽകും. ഇവയുടെ നീക്കം സുഗമമാക്കാൻ ജില്ലാ തലത്തിൽ ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും. സംസ്ഥാന തലത്തിൽ ഇക്കാര്യം നിരീക്ഷിക്കാനുളള ഉത്തരവാദിത്തം ക്രമസമാധാനവിഭാഗം എഡിജിപിക്കായിരിക്കും. വാർഡ് തല സമിതികൾ, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. ഇവയുടെ പ്രവർത്തനം പൂർണ്ണതോതിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക