കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബാനിനെ പരിഹസിച്ച് നടന് സിദ്ധാര്‍ഥ്. പദ്മശ്രീ കങ്കണ റണാവത്തിന്റെ അക്കൗണ്ട് പൂട്ടിച്ചത് ജനാധിപത്യ വിരുദ്ധമാണ്. ഇതിലൂടെ അവരുടെ അവകാശങ്ങള്‍ ഹനിക്കുകയാണ് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ മോദിയുടെ പ്രവൃത്തിയെ അവര്‍ പ്രശംസിച്ചതല്ലേയുള്ളു എന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘പദ്മശ്രീ കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ ബാന്‍ ചെയ്തത് അവരുടെ അവകാശങ്ങളുടെ നിയന്ത്രണവും ജനാധിപത്യത്തിന് മേലുള്ള കറുത്ത പാടുമായിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കാരണം 2000ലെ ഗുജറാത്തിലെ മോദിജിയുടെ ഭീകര രൂപത്തെ പ്രശംസിക്കുക മാത്രമല്ലെ അവര്‍ ചെയ്തത്. ആ സ്ത്രീ സംസാരിക്കട്ടെ. പുരുഷാധിപത്യം നിലക്കട്ടെ’
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞു. അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ.
ആയിരക്കണക്കിന് പേര് മരണപ്പെടുന്നു. എന്നാലും മോദി ഫാസിസ്റ്റും മമത ബാനര്‍ജി മതേതരവാദിയും. ഇതിനൊരു അറുതി വേണം. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണം വരണം’ എന്നാണ് ക്യാപെയിനിന്റെ ഭാഗമായി കങ്കണ ട്വീറ്റ് ചെയ്തത്. ജനാധിപത്യത്തിന്റെ മരണം എന്ന പേരില്‍ ഇതേ വിഷയങ്ങള്‍ സംസാരിക്കുന്ന വിഡിയോയും താരം പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക