കൊവിഡ് പ്രതിസന്ധിയില്‍ കേരളത്തില്‍ മാത്രമല്ല രാജ്യമാകെ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ഡോ. തോമസ് ഐസക്ക്. രണ്ടാം പിണറായി മന്ത്രി സഭയിലെ ധനമന്ത്രിക്ക് എന്തു സന്ദേശമാണ് നല്‍കാനുള്ളതെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്രെ മറുപടി. പെട്ടെന്ന് ലോക്ക്ഡൗണ്‍ വന്നപ്പോള്‍ സാമ്പത്തികമായ തകര്‍ച്ച വന്നുവെന്നാണ് കേന്ദ്ര ധനമന്ത്രി നിരന്തരം നടത്തുന്ന പ്രഖ്യാപനം.
ഇംഗ്ലീഷ് അക്ഷരത്തിലെ വി പോലെ. ഇനി ‘V’ പോലെ ഉയരുമെന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ അങ്ങനെയൊന്നുമല്ല. ഡബിള്‍ ഡിപ്രഷനിലേക്കാണ് പോകുന്നത്.
ഒരു തകര്‍ച്ച വന്നു അതില്‍ നിന്നും കര കയറുന്നതിന് മുമ്പ് തന്നെ വീണ്ടും ഒരു വീഴ്ച്ച വന്നിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. അതിനി ‘W’ പോലെയാകും ലോകത്തെല്ലാം അങ്ങനെ തന്നെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കാതെ വന്നത് ഇവിടെ മാത്രമല്ലെന്നും ജിഎസ്ടി നികുതി പിരിവ് സംബന്ധിച്ച സംവിധാനങ്ങള്‍ ഉണ്ടകുന്നതെ ഉള്ളു. ഇത്ര നിരുത്തരവാദപരമായി ദേശവ്യാപകമായ പരിഷ്കാരം കൊണ്ടുവരാന്‍ സാധിക്കില്ല.
ഇപ്പോഴും റിട്ടേണിന്റെ അവസാന രൂപം ആയിട്ടില്ല. ഇനിയും മാറ്റമുണ്ടാകും എന്നാണ് പറയുന്നത്. നികുതി നിരക്ക് ഒരു വീണ്ടു വിചാരവും ഇല്ലാതെ വെട്ടിക്കുറച്ച് കൂട്ടാനും വയ്യ കുറയ്ക്കാനും വയ്യ എന്ന അവസ്ഥയിലാണുള്ളതെന്നും ഇതിനെല്ലാം ഒരു പരിഹാരം വരും.
നികുതി പിരിവ് സമ്പ്രദായം മെച്ചപ്പെടുത്തിയതിന്റെയും ഡേറ്റ അനലിറ്റിക്സ് ഉപയോഗിച്ച് നികുതി വെട്ടിപ്പൊക്കെ പിടിക്കാന്‍ കഴിഞ്ഞതിന്റെയും ഫലമായി കഴിഞ്ഞമാസം റെക്കോര്‍ഡ് പിരിവാണ് ഉണ്ടായത്.
അതുകൊണ്ട് തന്നെ ശുഭാപ്തി വിശ്വാസത്തോടെ ഇനി നികുതി പിരിവിലേക്ക് നോക്കാം. പക്ഷെ കേരളം മറ്റ് വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചെ മതിയാകു.
വിദ്യാഭ്യാസ ചിലവ് വര്‍ദ്ധിപ്പിക്കണം, സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് വേണം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട്. മാത്രമല്ല, എല്ലാ സ്കൂളുകളിലും കായിക വിനോദത്തിന് ആളെ വെയ്ക്കണം.
ആശുപത്രികളിലും മറ്റും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം എന്ന് നമ്മള് പറയുമ്പോഴും അതിനായി ഇപ്പോള്‍ ചിലവാക്കുന്നതിന്റെ ഇരട്ടി തുക ആവശ്യവായി വരും. ദേശീയ നയം അഞ്ച് ശതമാനം ആരോഗ്യത്തിന് മാറ്റിവെയ്ക്കണം എന്നാണ് എല്ലാവരും പറയുന്നത്.
നല്ലതാണ്. അതുപോലെ വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനം. എന്നുവെച്ചാണ് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ദേശീയ വരുമാനത്തിന്റെ പത്ത് ശതമാനം മാറ്റിവെയ്ക്കണം എന്നാണ് നമ്മള് പറയുന്നത്.
എന്നാല്‍ കേന്ദ്രവും സംസ്ഥാനവും കൂടി പിരിക്കുന്നത് ദേശീയ വരുമാനത്തിന്റെ പതിനഞ്ച് ശതമാനം വരില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ എങ്ങനെയാണ് ദേശീയ വരുമാനത്തിന്റെ പത്ത് ശതമാനം പിരിക്കാന്‍ സാധിക്കുക.
അധിക വിഭവ സമാഹരണം എങ്ങനെയാകാം എന്നത് സംബന്ധിച്ച് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ചിലവ് വര്‍ധിപ്പിക്കണം വരുമാനം ഉണ്ടാക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് പോകാന്‍ കഴിയില്ല. ഇതെല്ലാ സംബന്ധിച്ച് രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സമുന്നയം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
കഴിഞ്ഞ തവണ മഹാമാരിയെ നേരിട്ട മാര്‍ഗം തന്നെ അവലംബിക്കേണ്ടതായി വരും. സര്‍ക്കാരിന് നഷ്ടം നികാത്താന് പറ്റിയെന്ന് വരില്ല. എന്നാല്‍ പട്ടിണി കിടന്ന് മരിക്കേണ്ട ഒരു സ്ഥിതി ഉണ്ടാക്കാനും സാധിക്കില്ല. ആരോഗ്യ സുരക്ഷ ഉറപ്പായി നല്‍കും.
ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് നമ്മള് കഴിഞ്ഞ തവണ ചെയ്തതാണ് ഇത്തവണയും തുടരും. അതിന്റെയെല്ലാം ഒപ്പം ഇതില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ കേരളം എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്നത് സംബന്ധിച്ച തയ്യാറെടുപ്പുകളും സ്വീകരിക്കാം.
ഓരോ പ്രതിസന്ധിയും ്തിന്റെ പുതിയ സാധ്യതയേയും തുറക്കും. വര്‍ക്ക് ഫ്രം ഹോം ഇതിന്റെ ഏറ്റവും വലിയ സാധ്യതയാണെന്നും ഭാവിയില്‍ ലോകം ഇങ്ങനെയായിരിക്കുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക