2011ല്‍ ഇന്ത്യക്കെതിരെ നടന്ന പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിയും ഉള്‍പ്പെട്ട റണ്ണൗട്ട് സംഭവത്തില്‍ കുറ്റസമ്മതവുമായി ഇയാന്‍ ബെല്‍. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത തെറ്റായിരുന്നെന്നും തിരിഞ്ഞ് നോക്കുമ്പോള്‍ ഏറെ രസകരമായി തോന്നുന്നെന്നും ബെല്‍ പറഞ്ഞു.
‘ഇപ്പോള്‍ പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ രസകരമായ സംഭവമാണത്. അന്ന് നല്ല രീതിയില്‍ ബാറ്റ് ചെയ്ത് കൊണ്ടിരുന്ന എനിക്ക് കൂടുതല്‍ റണ്‍സ് നേടാനുള്ള അതിയായ ആഗ്രഹമുണ്ടായിരുന്നു.
അതാണ് ബൗണ്ടറിയാണെന്ന് കരുതി ഞാന്‍ വേഗം പവലിയനിലേക്ക് പോയത്. അല്ലാത്ത പക്ഷം അന്ന് എന്റെ വിക്കറ്റ് സുരക്ഷിതമായി തന്നെ നില്ക്കുമായിരുന്നു. മത്സരം അതിന്റെ വഴിക്ക് മുന്നോട്ട് പോവുകയും ചെയ്യുമായിരുന്നു.
അന്നത്തെ സംഭവത്തില്‍ ധോണി എടുത്ത തീരുമാനത്തിന് അദ്ദേഹത്തിന് പിന്നീട് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ലഭിച്ചു എന്നത് സത്യമാണ്. പക്ഷേ അത് എന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റാണ്. സംഭവിക്കാന്‍ പാടില്ലാത്തതും ചെയ്യാന്‍ പാടില്ലാത്തതുമായ തെറ്റ്’ ബെല്‍ പറഞ്ഞു.
നോട്ടിംഗ്ഹാമില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസമായിരുന്നു സംഭവം. മത്സരത്തില്‍ ഇംഗ്ലണ്ടിനായി ഓയിന്‍ മോര്‍ഗനും ഇയാന്‍ ബെല്ലും ക്രീസില്‍.
മോര്ഗന് ലെഗ് സൈഡിലേക്ക് തട്ടിയിട്ട പന്ത് ബൗണ്ടറിയാണെന്ന് കരുതി ബാറ്റ്സ്മാന്മാര് ഇരുവരും ക്രീസ് വിട്ട് ഇറങ്ങ. എന്നാല്‍ മികച്ച ഫീല്‍ഡിംഗിലൂടെ പന്ത് ബൗണ്ടറി കടക്കാതെ പ്രവീണ്‍ കുമാര്‍ പന്ത് കാത്തു. എന്നാല്‍ ഇത് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര് ശ്രദ്ധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക