ഡല്‍ഹി: നൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ദമ്പതികള്‍ നാല്പ്പതുകാരനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവ് ജിതേന്ദര്‍ ഒളിവിലാണ്.
മംഗള്പൂരി സ്വദേശിയായ അജീത് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അജീതിനെ പിതാവ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ എത്തിച്ചതായി കണ്ടെത്തി. സാരമായി പരിക്കേറ്റ അജീത് ആശുപത്രിയില്‍ വച്ച് മരിച്ചു.
അജീത് കടം വാങ്ങിയ നൂറ് രൂപ ജിതേന്ദര്‍ തിരികെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. പണം തരില്ലന്ന് പറഞ്ഞതോടെ ജിതേന്ദര്‍ അജീതിനെ അടിക്കുകയായിരുന്നു.
പിന്നീട് വീടിനകത്തുപോയി കത്തിയെടുത്തുകൊണ്ടുവന്ന് ഇയാളെ കുത്തുകയായിരുന്നു. ആക്രമണം നടത്താന്‍ ഭാര്യയും ജിതേന്ദറിനെ സഹായിച്ചു.
സംഭവത്തിന് പിന്നാലെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക