കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി നേരത്തെ തന്നെ വിവരങ്ങൾ വന്നിരുന്നു. ഇതുവരെ 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എന്നാൽ, കോവിഡ് പോലെ പകരുന്ന രോഗമല്ല ബ്ലാക്ക് ഫംഗസ്. ഇന്ത്യയിൽ ഇതിനു മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ട രോഗമാണിതെന്നും പ്രമേഹ രോഗികളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് അസുഖം ഗുരുതരമാകുന്നതിലേയ്ക്ക് വഴിവയ്ക്കും. രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം പേരില്‍ മാത്രമാണ് പ്രമേഹം ഭേദമാകുന്നത്. ആയതിനാൽ തന്നെ രോഗബാധ അപകടകാരിയായേക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാഴ്ച മങ്ങല്‍, തലവേദന, മൂക്കില്‍ നിന്നും കറുത്ത നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നിവയാണ് രോഗലക്ഷണങ്ങള്‍.
പുതിയ രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രം ലോക്ഡൗണ്‍ ഇളവ്: മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക