രണ്ടാം പിണറായി സര്‍ക്കാരില്‍ മുഹമ്മദ് റിയാസിന് മന്ത്രി സ്ഥാനം നല്‍കിയതിന് പിന്നാലെ കുടുംബവാഴ്ച്ച ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് സിപിഐഎമ്മിനെതിരെ ഉയരുന്നത്. മുഖ്യമന്ത്രിയുടെ മരുമകന് മന്ത്രിസ്ഥാനം എന്നതാണ് ഉയുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ തനിക്ക് ഇതൊന്നും പുത്തരിയല്ലെന്നും പലതരത്തിലുള്ള വ്യക്തിഹത്യകള്‍ കാലകാലങ്ങളായി നേരിടുന്നുണ്ടെന്നും ഇതിനോടെല്ലാം ജനം മറുപടി പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
മുഹമ്മദ് റിയാസിന്റെ പ്രതികരണം-
‘അതൊന്നും എനിക്ക് പുത്തരിയല്ല. കുറേ കാലമായി പലരീതിയിലും പല വിമര്‍ശനങ്ങളും കേള്‍ക്കുന്നുണ്ട്. അസംബന്ധങ്ങളാണ് പലതും. അസത്യങ്ങളും അസംബന്ധങ്ങളും ഏതൊക്കെ രീതിയില്‍ പ്രചരിപ്പിക്കാന്‍ പറ്റും അതൊക്കെ ചെയ്തിട്ടുണ്ട്. എല്ലാ രീതിയിലുള്ള വ്യക്തിഹത്യകളും കുറേ കാലമായി നേരിട്ട് കൊണ്ടിരിക്കുകയാണ്. അതില്‍ ഒരിക്കലും പ്രയാസപ്പെടേണ്ടതില്ല. ചിലത് കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ടാവും. അതിനോട് പ്രതികരിക്കാത്തതാണ്.
നല്ലത്. ഇത്തരം അസംബന്ധങ്ങള്‍ പറയുന്നവര്‍ക്കും ഈ ജനാധിപത്യസമൂഹത്തില്‍ അത് പറയുന്നവര്‍ക്ക് നിലവാരത്തില്‍ പറയാനുള്ള അവകാശമുണ്ട്. അത് പറയട്ടെ. വിശ്വസിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുമുണ്ട്. എന്തൊക്കെ പ്രചരണങ്ങളാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയത്. ഒരു മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്നുമ്പോഴുണ്ടാവുന്ന വേദനയേക്കാള്‍ വലിയ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിനെല്ലാം ജനങ്ങള്‍ മെയ് 2 ന് മറുപടി പറയും എന്ന് തന്നെയാണ് വിചാരിച്ചത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുക.
വീണക്കും വിഷമങ്ങള്‍ ഉണ്ടാവാറുണ്ട്. ഒരു സ്ത്രീയെ എത്തരത്തില്‍ അപമാനിക്കാന്‍ പറ്റുമോ അതെല്ലാം ചെയ്യുന്നു. മൗനം പാലിക്കുകയാണ് ചെയ്യുന്നത്. വളരെ പക്വതയോടെ പൊട്ടിക്കരയാതെ പൊട്ടിത്തെറിക്കാതെ പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അനാവശ്യമായി ഇടപെടാറുള്ള വ്യക്തയല്ലെന്ന് റിയാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക