തിരുവനന്തപുരം ∙ തുടർഭരണമെന്ന ചരിത്രനേട്ടത്തോടെ 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായിരണ്ടാം പിണറായി മന്ത്രിസഭസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രിയായി പിണറായിവിജയന് സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയപന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ഗണനാക്രമത്തില്‍ മറ്റു
മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് രാജ്ഭവനിലെ ചായസൽക്കാരം കഴിഞ്ഞാകുംസെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തിൽ നിർണായകതീരുമാനങ്ങളും പ്രതീക്ഷിക്കുന്നു.
വേദിയിൽ ഒന്നര മീറ്ററും സദസ്സിൽ 2 മീറ്ററും അകലത്തിലാണ് കസേരകൾ. ഒരു മന്ത്രിക്കൊപ്പം 5
പേരെ മാത്രമേ അനുവദിക്കൂ.140 അടി നീളത്തിൽ വേദിയിൽ സ്ഥാപിച്ച എൽഇഡി സ്ക്രീനിൽ ചടങ്ങിനു
മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം
പ്രദർശിപ്പിക്കുകയാണ്.
സത്പ്രതിജ്ഞയ്ക്കു മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും
ആലപ്പുഴയിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര– വയലാർ രക്തസാക്ഷി സ്മാരകത്തിലും
പുഷ്പാർച്ചന നടത്തി. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും
കോവിഡ് പ്രതിസന്ധി കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക