പരിസ്ഥിതി പ്രവര്‍ത്തകനും വനസംരക്ഷണ മുന്നേറ്റമായ ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദര്‍ലാല്‍ ബഹുഗുണ (94) അന്തരിച്ചു.
കൊവിഡ് ബാധിതനായ അദ്ദേഹം ബഹുഗുണ ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി പതിറ്റാണ്ടുകളായി പോരാടിയ സുന്ദര്‍ലാല്‍ ബഹുഗുണയ്ക്ക് പത്മവിഭൂഷന് ലഭിച്ചിട്ടുണ്ട്.
വനനശീകരണത്തിനെതിരായി ഉത്തരാഖണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26ന് ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ടതോടെയാണ് ബഹുഗുണ രാജ്യത്തുടനീളവും രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെടുന്നത്. ചേര്ന്നുനില്ക്കുക എന്നതാണ് ചിപ്കോ എന്ന വാക്കിന്റെ അര്‍ഥം
പ്രതികരിക്കാൻ ഇവിടെ എഴുതുക