ഇന്ധനവിലയിൽ വീണ്ടും ജനദ്രോഹ നടപടി. ഇന്നും ഇന്ധനവില വർധിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ വലയുന്ന രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ഇന്ധനവിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 61 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95 രൂപ 18 പൈസയും ഡീസലിന് 90 രൂപ 36 പൈസയുമാണ് നിരക്ക്.
പൊതുജനം കൊവിഡും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും മൂലം വലയുമ്പോഴാണ് ഇന്ധനവില അനുദിനം കുതിക്കുന്നത്. അന്താരാഷ്ട്ര ക്രൂഡോയില്‍ വില വര്‍ദ്ധന, കേന്ദ്ര എക്സൈസ് നികുതിക്കുതിപ്പ് എന്നിവയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കാന്‍ മുഖ്യ കാരണം. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.
ഇന്ത്യ ഇനിയും കാത്തിരിക്കണം, ഇന്ത്യക്കേർപ്പെടുത്തിയ യാത്രാവിലക്ക് നീട്ടി യുഎഇ
പ്രതികരിക്കാൻ ഇവിടെ എഴുതുക