ഇസ്രയേലുമായി ആമസോണ്‍ വെബ് സര്‍വീസസ് കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഇസ്രയേൽ സൈന്യവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്ന ആവശ്യവുമായി ആമസോണിലെ ജീവനക്കാര്‍. ഇസ്രയേലുമായി 120 കോടി ഡോളറിന്റെ കരാറാണ് ആമസോണ്‍ വെബ് സര്‍വീസസ് ഒപ്പു വച്ചിരിക്കുന്നത്. ഇസ്രയേൽ സൈന്യത്തെ പോലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പങ്കാളികളായ കമ്പനികളുമായും സംഘടനകളുമായും സര്‍ക്കാരുകളുമായുള്ള വ്യാപാര കരാറുകളും കോര്‍പ്പറേറ്റ് സംഭാവനകളും പുനരവലോകനം ചെയ്യാനും അവ വിച്ഛേദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യമുന്നയിച്ച് ജെഫ് ബെസോസ്, ആന്‍ഡി ജാസ്സി, എക്സിക്യൂട്ടീവ് ടീം എന്നിവര്‍ക്ക് അറനൂറ് ജീവനക്കാര്‍ ഒപ്പിട്ട കത്ത് കൈമാറി. ടെല്‍ അവീവ്, ഹൈഫ ഓഫിസുകളിലും ലോകത്തെ മറ്റിടങ്ങളിലുള്ള ആമസോണ്‍ ഓഫിസുകളിലും പലസ്തീനികള്‍ പണിയെടുക്കുന്നുണ്ട്. എന്നാല്‍, പലസ്തീനികളും തങ്ങളുടെ സഹപ്രവര്‍ത്തകരും അനുഭവിക്കുന്ന ദുരിതങ്ങള്‍ അവഗണിക്കുന്നത് നീതീകരണമല്ലെന്നും ജീവനക്കാർ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക