ആയുര്‍വേദത്തിലെ കോവിഡ് മരുന്നുകള്‍ക്കും കോവിഡാനന്തര ചികില്‍സയ്ക്കും ആവശ്യക്കാര്‍ കൂടുന്നു. വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്കാണ് ഭേഷജം പദ്ധതി പ്രകാരം ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ നിന്ന് മരുന്നുകളെത്തിക്കുന്നത്.
ആശാവര്‍ക്കര്‍മാരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമെല്ലാമാണ് മരുന്ന് വിതരണത്തിന് സഹായിക്കുന്നത്.
കുമ്പളം ആയുര്‍വേദ ഡിസ്പെന്‍സറിയിലെ ഡോക്ടര്‍ ബി.ഷൈനിക്ക് തിരക്കോട് തിരക്കാണ്, കോവിഡ് രോഗികളും, രോഗം മാറിയവരും പ്രതിരോധ മരുന്ന് ആവശ്യമുള്ളവരുമെല്ലാം ഇടവേളകളില്ലാതെ വിളിക്കും.
ആവശ്യമുള്ളവര്‍ക്കെല്ലാം രോഗത്തിന്റെ സ്വഭാവം മനസിലാക്കി വേണ്ടമരുന്ന് വീടുകളില്‍ എത്തിച്ചുകൊടുക്കും. ഭേഷജം പദ്ധതിപ്രകാരമാണ് മരുന്ന് വിതരണം. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് മാത്രമാണ് മരുന്നെത്തിക്കുക.
ഒന്നാം തരംഗത്തില്‍ ഭാരതീയ ചികില്‍സാ വകുപ്പ് കോവിഡ് പ്രതിരോധ മരുന്നുകള്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് കോവിഡ് രോഗം സ്ഥിരീകരിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കും മരുന്നുകള്‍ നല്കി തുടങ്ങിയത്.
കേരളത്തില്‍ എല്ലാ ആയുര്‍വേദ ഡിസ്പെന്‍സറികളിലും കോവിഡ് മരുന്നുകള്‍ ലഭിക്കും.
ആശാവര്‍ക്കര്‍മാരും, ജനപ്രതിനിധികളുമാണ് മരുന്നുകള്‍ വീടുകളിലെത്തിക്കുന്നത് കുമ്പളം പഞ്ചായത്തിലെ കോവിഡ് ഹെല്പ് ഡെസ്ക്കുകള്‍ വഴിയും മരുന്ന് വിതരണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക