വിഴിഞ്ഞം: രൂക്ഷമായ കാറ്റിലും കടല്‍ക്ഷോഭത്തിലും പെട്ടു വിഴിഞ്ഞത്ത് വള്ളങ്ങള്‍ മറിഞ്ഞ് നിരവധി പേരെ കാണാതായി. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വള്ളങ്ങളാണ് കടലില്‍ കാണാതായത്. മറിഞ്ഞ വള്ളത്തിലുണ്ടായിരുന്ന ഏതാനും പേര് നീന്തി രക്ഷപ്പെട്ടു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കാണാതായവരില്‍ രണ്ടു പേരെ രാത്രി വൈകി വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് സാഹസികമായി രക്ഷിച്ചു.
രാത്രി വൈകി ശബരിയാര് എന്നയാള്‍ വലിയ കടപ്പുറത്ത് വള്ളത്തിനൊപ്പം കരയില്‍ എത്തി. അവശനായ ശബരിയാര് ഉള്‍പ്പെടെ രക്ഷപ്പെട്ടവരെ ആശുപത്രികളില്‍ എത്തിച്ചു. ഇന്നലെ രാത്രിയില്‍ വിഴിഞ്ഞം ഹാര്‍ബറിനു സമീപം ഉണ്ടായ അപകടത്തില്‍ പൂന്തുറ സ്വദേശികളായ ഡേവിഡ്, ഡാര്വിന് എന്നിവരെ ആണ് ആദ്യം കാണാതായത്. ഇവരില്‍ ഡാര്‍വിനെ ആദ്യവും രണ്ടാമത്തെ ശ്രമത്തില്‍ സുരേഷ്കുമാര്‍ എന്നയാളെയും കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ 441 കണ്ടെത്തി കരയില്‍ എത്തിച്ചു. ഡേവിഡ് എന്നയാളുള്‍പ്പെടെ ഏതാനും പേരെ കാണാതായി എന്നാണ് വിവരം. തോമസ്, നെപ്പോളിയന് എന്നിവര്‍ നീന്തി കരയില്‍ എത്തി.
ഇന്നലെ വൈകിട്ട് നാലംഗ സംഘം പോയ സെന്റ് തോമസ് എന്ന വള്ളം മറിഞ്ഞു രണ്ടു പേരെ കാണാതായി എന്നായിരുന്നു ആദ്യ വിവരം. ഇതിലുള്ള രണ്ടു പേരാണ് ആദ്യം നീന്തി കരയില്‍ എത്തിയത്. ശേഷിച്ച രണ്ടു പേരില്‍ ഒരാളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഒപ്പം മറ്റൊരു വള്ളത്തിലുള്ള ആളെയും രക്ഷിച്ചു. ഇതിനിടെ അഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് തീരത്തു നിന്നുള്ള വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക