ഡൽഹി: ഇന്ത്യയിൽ 1970 മുതൽ 2019 വരെയുള്ള 50 വർഷത്തിനിടെ ഉണ്ടായത് 117 ചുഴലിക്കാറ്റെന്ന് പഠനം. ഈ മാസംതന്നെ രണ്ടു ചുഴലിക്കാറ്റുകളാണു രാജ്യത്തിൻറെ പടിഞ്ഞാറും കിഴക്കുമുണ്ടായത്. പടിഞ്ഞാറൻ ഭാഗത്തുണ്ടായ ടൗട്ടേ ചുഴലിക്കാറ്റിൽ അൻപതോളം പേർ മരിച്ചു.
കോടികളുടെ നാശനഷ്ടമുണ്ടായി. കിഴക്കൻ മേഖലയിലുണ്ടായ യാസ് ചുഴലിക്കാറ്റിൽ മരണം കുറവാണെങ്കിലും വ്യാപക നാശമുണ്ടായി.1970-1980 കാലത്ത് മാത്രം ചുഴലിക്കാറ്റ് ദുരന്തത്തിൽ ഇരുപതിനായിരത്തിലധികം പേരാണു മരിച്ചത്.
2010-2019 കാലത്ത് മരണനിരക്കിൽ 88 ശതമാനം കുറവുണ്ടായി. കാലാവസ്ഥാ പ്രവചനം കാര്യക്ഷമമായതോടെയാണു ചുഴലിക്കാറ്റ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുജ്ഞജയ് മഹാപാത്ര പറഞ്ഞു.
മുൻപ് വൻ ചുഴലിക്കാറ്റുമൂലം മരണം സംഭവിക്കുമായിരുന്നു. ഇപ്പോൾ മരങ്ങൾ കടപുഴകിയും വീടു തകർന്നുമാണ് മരണമുണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ചുഴലിക്കാറ്റിനെ തുടർന്നു 40,000 പേർക്കാണു ജീവനഹാനി ഉണ്ടായതെന്ന് തീവ്ര കാലാവസ്ഥയെക്കുറിച്ചുള്ള പഠനത്തിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക