ടോക്യോയില്‍ കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ഒളിംപിക്സ് കോവിഡ് കാരണം ഈ വർഷത്തേയ്ക്ക് മാറ്റിവച്ചിരുന്നു. എന്നാൽ , കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രഭാവത്തിൽ ഒളിംപിക്സ് നടത്തുക എന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ജപ്പാനിലെ ഡോക്ടർമാർ പറയുന്നു. ഒളിംപിക്സ് നടത്തിയാല്‍ അത് വലിയ ദുരന്തമായി കലാശിക്കുമെന്നും നൂറു വര്‍ഷം വരെ അതിന്റെ പേരില്‍ നമ്മള് പഴി കേള്‍ക്കേണ്ടി വരുമെന്നും ജപ്പാനിലെ ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു.
ഒളിംപിക്സ് നടത്തുന്നത് പുതിയ കൊവിഡ് വഭേദങ്ങള്ക്ക് കാരകണമാകുമെന്നാണ് ഡോക്ടർമാരുടെ അവകാശവാദം. ഒളിംപിക്സ് നടത്തുമ്പോൾ അതിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആളുകളെത്തും. വർഷങ്ങളോളം വലിയൊരു ദുരന്തത്തിന് നമ്മൾ കരണക്കാരേണ്ടി വരും. ജപ്പാനിലെ ഡോക്ടർമാർ പറയുന്നു. ഒളിംപിക്സ് നടത്തുകയാണെങ്കില്‍ തന്നെ വിദേശ കാണികളെ വിലക്കാനാണ് ജപ്പാന് തീരുമാനിച്ചത്. വിദേശ കാണികള്‍ ഒളിംപിക്സിനെത്തിയാല്‍ കോവിഡ് വ്യാപന ഭീഷണി വര്‍ധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക