ജനിതകമാറ്റം വന്ന കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കില്‍ ഇളവ് വരുത്തി സൗദി അറേബ്യ. 11 രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ വിലക്കാണ് സൗദി അറേബ്യ ഞായറാഴ്ച രാവിലെ മുതല്‍ നീക്കിയത്.
കൊറോണ വൈറസ് രാജ്യത്ത് പടരാതിരിക്കാനാണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നിരുന്നാലും, ഈ 11 രാജ്യങ്ങളിലെ പൗരന്മാര് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുമ്ബോള്‍ ക്വറന്റീനില്‍ കഴിയേണ്ടത് നിര്‍ബന്ധമാണ്. യുഎഇ, ജര്‍മ്മനി, യുണൈറ്റഡ് സ്റ്റേറ്റ്സ്, അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, യുണൈറ്റഡ് കിംഗ്ഡം, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജപ്പാന് എന്നിവയാണ് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നത്.
സൗദി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ എസ് പി എയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മെയ് 30 ഞായറാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. അതേസമയം ഇന്ത്യ, പാകിസ്ഥാന്, അര്‍ജന്റീന, ബ്രസീല്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ലെബനന്, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവയാണ് സൗദി അറേബ്യയുടെ യാത്രാ വിലക്ക് നീക്കിയിട്ടില്ലാത്ത 9 രാജ്യങ്ങള്‍.
ഈ വര്‍ഷം ഫെബ്രുവരിയില്‍ സൗദി അറേബ്യ പല രാജ്യങ്ങളില്‍ നിന്നും വരുന്ന വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സൗദി പൗരന്മാരെയും നയതന്ത്രജ്ഞരെയും ആരോഗ്യ പ്രവര്‍ത്തകരെയും മാത്രമാണ് ഈ നിരോധനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക