പുകവലിക്കുന്നവർക്ക് കൊറോണ വരാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ പുകവലി ശീലമുള്ള രോഗികൾക്ക് മരണസാധ്യത 50 ശതമാനം കൂടുതലാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
പുകവലി, പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുക എന്നിവ വഴി കൊറോണ വൈറസ് കൈകളില്‍ നിന്ന് വായിലേക്കും മൂക്കിലേക്കും പകരുന്നതിനുള്ള സാധ്യത കൂടി വര്‍ധിപ്പിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു.
പുകവലിക്കെതിരായ ‘കമ്മിറ്റ് ടു ക്വിറ്റ്’ ക്യാമ്പയിനിന്റെ ഭാഗമായി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പുകവലി ശീലമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുകകൂടി ചെയ്താല്‍ ഹൃദയാഘാതം, അര്‍ബുദം എന്നിവ പിടിപെടുന്നതിനുള്ള സാധ്യത വര്‍ധിക്കുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. ആളുകളില്‍ പുകവലി ശീലം ഒഴിവാക്കുന്നതിനായുള്ള ലോകാരോഗ്യസംഘടനയുടെ ക്യാമ്പയിനില്‍ പങ്കാളികളാകാനും
ലോകരാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങള്‍ വഴി ഇത്തരക്കാര്‍ക്ക് പ്രചോദനം നല്കുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നതുള്പ്പെടെയുള്ളതാണ് ‘ക്വിറ്റ് ചലഞ്ച്’.
അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് ലോകാരോഗ്യ സംഘടനയുടെ പുകയില വിരുദ്ധ നടപടികള്‍ക്കുള്ള 2019ലെ പുരസ്കാരം ലഭിച്ചു. രാജ്യത്ത് ഇ‑സിഗരറ്റ്, പുകയില ഉല്പന്നങ്ങള് എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പേരിലാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക