തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടി പേർക്ക് ഈ മാസം കൊവിഡ് വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏകദേശം 28,44,000 ഡോസ് വാക്സിൻ ഈ മാസം ലഭ്യമാക്കുമെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു.നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
28,44,000 ഡോസുകളില്‍ 24 ലക്ഷവും കൊവിഷീല്‍ഡാണ്. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് പല ജില്ലകളിലും പൂര്‍ത്തിയായി വരികയാണ്.മുൻഗണന വിഭാഗക്കാരിൽ 45 വയസിന് താഴെയുള്ളവരുടെ വാക്സിനേഷൻ കുത്തിവയ്പ്പ് പൂര്‍ത്തിയായി വരികയാണ്. വാക്സിന് കിട്ടുന്നത് അനുസരിച്ചു ഇത് പൂര്‍ത്തിയാക്കും. വാക്സിന് കൂടുതല്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിന് കേന്ദ്രസര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധ വാക്സിന് സൗജന്യമായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്രസര്‍ക്കാരിനെ ഈ അഭിപ്രായം വളരെ ശക്തമായി തന്നെ അറിയിച്ചിട്ടുള്ളതാണ്.
പൊതുജനങ്ങളുമായി കൂടുതല്‍ സമ്പർക്കത്തിൽ വരുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ട്. ആവശ്യമായ അളവില്‍ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിലേക്ക് കേരളം ആവിശ്യപെടുന്നുണ്ട്. അതിന് ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക