മുംബൈ: മഹാരാഷ്ട്രയിൽ ബാങ്കിലെത്തി വ്യാജ ബോംബ് ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വാർധയിലെ ബാങ്കിലെത്തിയ യോഗേഷ് കുബാഡെ എന്നയാളാണ് ബോംബ് ഭീഷണി മുഴക്കിയത്.
‘പതിനഞ്ച് മിനിറ്റിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ബാങ്ക് ബോംബിട്ട് തകർക്കും എന്ന പ്ലക്കാർഡുമായാണ് ഇയാൾ ബാങ്കിലെത്തിയത്.
എന്നാൽ ബാങ്കിന് തൊട്ടുമുന്നിൽ സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ ബാങ്ക് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തൻറെ അമ്മ ആശുപത്രിയിലാണെന്നും ബില്ലുകൾ അടയ്ക്കാണ് ഇത്തരമൊരു മാർഗ്ഗം യോഗേഷ് സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക