തിരുവനന്തപുരം: ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുള്ള മലയാള ഭാഷയെ മാത്രം തിരിഞ്ഞ് പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് വൈവിധ്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച അധികൃതരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക