ന്യൂഡല്‍ഹി: കെ.സുധാകരന് കെപിസിസി അധ്യക്ഷനാകും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരന് ഏറ്റവും അനുയോജ്യനെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മറ്റ് നേതാക്കളുടെ പേരുകളൊന്നും ഹൈക്കമാന്‍ഡിന്റെ പ്രാഥമിക പരിഗണനയിലില്ല.
പ്രവര്‍ത്തകരുടെ വികാരം കൂടി കണക്കിലെടുത്താണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുക. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കാന്‍ ഇല്ലെന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുടെ നിലപാടാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകാന്‍ ഇടയാക്കുന്നതെന്നാണ് വിവരം.
ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതുപോലെ സ്വന്തം നിലയ്ക്ക് കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരുടെയും പേരു പറഞ്ഞില്ലെങ്കിലും കെ. സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ അദ്ദേഹത്തിന് വിയോജിപ്പില്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക