തൃശൂര്‍: കൊടകര കള്ളപ്പണക്കേസിനു പിന്നാലെ സംസ്ഥാനത്തെ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലാണ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന് തനിക്ക് പണം നല്‍കിയത് യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കാണെന്ന കെ സുന്ദരയുടെ മൊഴിയും പുറത്തു വന്നതിനു പിന്നാലെ സുനിലിന്റെ പഴയകാല ജീവിതവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു.
ശബരിമല സമരകാലത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ‘ഹാന്‍സ്’ വീഡിയോയില്‍ കെ സുരേന്ദ്രന്റെ സമീപത്തുണ്ടായിരുന്ന വ്യക്തി സുനില്‍ നായിക്കാണെന്ന വാദങ്ങളാണ് വീണ്ടും സജീവമാകുന്നത്.
വീഡിയോയിലെ ഹാന്‍സാണെന്ന് ആരോപിക്കപ്പെടുന്ന പാക്കറ്റ് സുരേന്ദ്രന് കൈമാറിയ വ്യക്തി സുനില്‍ നായിക്കാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
കെസുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് സുനില്‍ നായിക്. കെ സുരേന്ദ്രന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായ കാലഘട്ടത്തില്‍ സംസ്ഥാന ട്രഷററായിരുന്നു സുനില്‍ നായിക്.
യുവമോര്‍ച്ച ദേശീയ കൗണ്‍സില്‍ അംഗം, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ് എന്നിവര്‍ക്കൊപ്പമുള്ള സുനിലിന്റെ ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക