ന്യൂഡല്‍ഹി: ഡല്‍ഹിയിൽ ഇന്ന് കെജ് രിവാള്‍ സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രാബല്യത്തില്‍ വന്നു. ഓര്‍ഡര്‍ നല്കിയാല് മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെ മദ്യം വീട്ടിലെത്തും.
എല്‍13 ലൈസെന്‍സ് ഉള്ളവര്‍ക്ക് മാത്രമേ വിദേശമദ്യവും ഇന്ത്യന്‍ മദ്യവും വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളു. എന്നാല്‍, ഹോസ്റ്റലുകള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് മദ്യ വിതരണത്തിന് അനുമതിയില്ല.
പുതിയ മദ്യനയം പ്രകാരം മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആയി കുറച്ചിട്ടുണ്ട്. ബാറുകള്‍ക്കും പബ്ബുകള്‍ക്കും പുലര്‍ച്ചെ മൂന്നു മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. ബാറുകളില്‍ ഇനി പെഗുകള്‍ക്ക് പകരം ഫുള്‍ കുപ്പിയായും മദ്യം വിതരണം ചെയ്യാം.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മദ്യവില്പന ശാലകള്‍ ഉണ്ടാകില്ല. ബാറുകളില്‍ കൂടുതല്‍ വില്പന കൗണ്ടറുകള്‍ അനുവദിക്കും. മദ്യത്തിന്റെ നിലവാരം പരിശോധിക്കാന്‍ ആധുനിക ലാബ് ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും പുതിയ മദ്യനയം പ്രഖ്യാപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക