ഡൽഹി: കോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്നു ഡോ ആന്റണി ഫൗചി.
കേന്ദ്രസർക്കാർ വാക്സീൻ മാർഗനിർദേശം പുതുക്കിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
വാക്സിൻ ഇടവേള കൂട്ടുന്നത് വഴി കൂടുതൽ പേർക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വാക്സിൻ ലഭ്യത കുറവാണെങ്കിൽ ഇടവേള നീട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഫൈസറിന് മൂന്നാഴ്ച ഇടവേളയും മൊഡേണയ്ക്കു നാലാഴ്ചയുമാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ഇടവേള നീട്ടുന്നത് രോഗവ്യാപനത്തിന് കാരണമാവും. യുകെയിൽ അത് നമ്മൾ കണ്ടതാണ്.
ഇടവേള നീട്ടിയതോടെ രോഗികളുടെ എണ്ണം കൂടി. അതുകൊണ്ടു തന്നെ മുൻനിർദേശങ്ങൾ പാലിക്കുന്നതാണ് നല്ലതെന്നും ഫൗചി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക