പാലക്കാട്: നെന്മാറ ഒളിവുജീവിതത്തില്‍ റഹ്മാന്റെയും സാജിതയുടെയും വാദങ്ങള്‍ തള്ളി റഹ്മാന്റെ മാതാപിതാക്കള്‍ രംഗത്ത്.
യുവതിയെ പത്തുവർഷം മുറിയിൽ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി റഹ്മാന്റെ മാതാപിതാക്കൾ. സജിത രാത്രികളിൽ പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയുന്ന ജനലിൻറെ അഴികൾ മൂന്നു മാസം മുൻപ് ആണ് മുറിച്ചുമാറ്റിയതെന്ന് റഹ്മാൻറെ പിതാവ് മുഹമ്മദ് കരീമും മാതാവ് ആത്തികയും പറഞ്ഞു.
റഹ്മാൻ താമസിച്ചിരുന്നത് പാതി ചുമരുള്ള മുറിയിലാണ്. ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ ഞങ്ങൾക്ക് അറിയാൻ സാധിക്കുമായിരുന്നു. റഹ്മാന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
മൂന്നു വർഷം മുൻപ് വീടിൻറെ മേൽക്കൂര പൊളിച്ചു പണിതു. ആ സമയം റഹ്മാൻറെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്.
ഒരു കട്ടിൽ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു. ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാൻ പറഞ്ഞത്.
വർഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാൻറെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ, ഇവിടെ തന്നെയാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്ന വാദത്തിൽ റഹ്മാനും സജിതയും ഉറച്ചു നിൽക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക