ഉത്തർപ്രദേശിൽ പള്ളിയിൽ നിസ്ക്കരിക്കാനായി പോയ മുസ്ലീം വയോധികന് നേരെ ക്രൂരമായ ആക്രമണം. ജൂൺ അഞ്ചിനാണ് ആക്രമണം ഉണ്ടായത്. അബ്ദുൽ സമദ് എന്നയാളെയാണ് രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചത്.ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഓട്ടോയിൽ നിന്ന് ഇയാളെ തട്ടിക്കൊണ്ടുപോയ ശേഷം വനപ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സംഘം ജയ്ശ്രീറാം, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു മർദ്ദനം.
കത്തികാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ഇവർ വയോധികനെ ആക്രമിച്ചത്. തല്ലരുതെന്ന് വയോധികൻ അപേക്ഷിച്ചെങ്കിലും കേൾക്കാൻ ആക്രമണകാരികൾ തയ്യാറായില്ല. മർദ്ദിക്കുന്നതോടൊപ്പം വയോധികന്റെ താടിയും സംഘത്തിൽ ഒരുവൻ മുറിച്ചുമാറ്റുന്നത് വീഡിയോയിൽ കാണാം.കറുത്ത ഷർട്ടും ചുവന്ന ട്രൗസറുമാണ് പ്രതികളിലൊരാൾ ധരിച്ചത്. ഇയാൾ പാക്കിസ്ഥാൻ ചാരനാണെന്നും ഇവർ ആരോപിച്ചു.
An elderly Man, Sufi Abdul Samad Saifi was attacked by five goons in Loni, Ghaziabad. He was threatened at the gun point, beaten, assaulted and they forcefully chopped off his beard. @ghaziabadpolice @Uppolice pic.twitter.com/0QphDcnKUN
— Mohammed Zubair (@zoo_bear) June 14, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക