എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജനങ്ങളെ നിലപാടുകളനുസരിച്ച് സർഗാത്മകമായി സമീപിക്കും. വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ആശങ്കകളില്ലാത്ത വിധം കരുത്തുപകരുന്നത് ഇടതുമുന്നണിയുടെ നിലപാട് തറയാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂരഹിത കേരളമെന്ന ആശയത്തിലൂന്നി അർഹരായ മുഴുവൻപേർക്കും ഭൂമി ലഭ്യമാക്കുകയെന്നതാണ് പ്രധാന ചുമതല. നിലവിലുള്ള നിയമസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പരമാവധി പേർക്ക് പട്ടയം നൽകും. അനധികൃതമായി കയ്യേറിയിട്ടുള്ള സർക്കാർ ഭൂമികൾ തിരിച്ചുപിടിക്കും. അത് കേവലം സാങ്കല്പികം മാത്രമായിരിക്കില്ല. അതിനെ ഗൗരവമായി സമയമെടുത്ത് അവധാനതയോടെ നടപ്പാക്കും.
സംസ്ഥാനത്ത് ഡിജിറ്റൽ റീസർവെ പൂർത്തീകരിക്കും. സർക്കാരിന്റെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട് നിശ്ചിതമായ സമയത്ത് സർവെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയായ പ്രവർത്തനങ്ങൾ കൃത്യതയോടെ നടപ്പാക്കും. ഭൂരജിസ്ട്രേഷൻ സംബന്ധിച്ച് രജിസ്ട്രേഷൻ, റവന്യൂ, ഇ മാപ്പ് എന്നിവയെ കൂട്ടിയോജിപ്പിച്ച് സംയോജിത പോർട്ടൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക