ചെന്നൈ: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ഗോഡ്മാനും കേളമ്പാക്കത്തെ സുശീൽ ഹരി ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥാപകനുമായ ശിവ ശങ്കർ ബാബയെ ജൂലൈ 1 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വ്യാഴാഴ്ച ചെംഗൽപട്ടിലെ മഹില കോടതിയിൽ ഹാജരാക്കിയ ബാബയുടെ ജാമ്യാപേക്ഷ തള്ളി. ശിവശങ്കർ ബാബയെ ചെന്നൈ സിബി-സിഐഡി ബുധനാഴ്ച ദില്ലിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
ഹൃദയ ശസ്ത്രക്രിയയ്ക്കായി ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബയെ ഡിസ്ചാര്‍ജായി ഡല്‍ഹിയില്‍ എത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.
ശിവശങ്കർ ബാബയുടെ സ്കൂളിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നിരവധി ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, തുടർന്ന് മൂന്ന് പ്രത്യേക എഫ്ഐആർ മമല്ലപുരത്തെ ഓൾ-വിമൻസ് പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്തു.
പോക്സോ നിയമത്തിലെ പല വകുപ്പുകൾക്കും ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരവും എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.ശിവശങ്കർ ബാബയെ ഉത്തരാഖണ്ഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിഞ്ഞതോടെ കേസ് ഉടൻ സിബി-സിഐഡിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക