നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽ നിന്ന് 34 ലക്ഷം രൂപ പിഴ ഈടാക്കി കേന്ദ്രസർക്കാർ. ഉത്പന്നം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്താത്തിനാണ് പിഴ ഈടാക്കിയത്. മുന്നുമാസത്തിനിടെയിലെ പിഴ കണക്കാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്. ഉത്പന്നം വിൽക്കുമ്പോൾ അതിന്റെ അടിസ്ഥാന വിവരങ്ങളോടൊപ്പം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്തണമെന്ന് കഴിഞ്ഞവർഷം സർക്കാർ നിബന്ധനവെച്ചിരുന്നു.
അളവുതൂക്ക നിയമപ്രകാരം ഒരു ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെയായിരുന്നു സർക്കാർ നിബന്ധന പ്രാബല്യത്തിൽ കൊണ്ടുവന്നത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു ഇത്. ആത്മനിർഭർ ഭാരത് പദ്ധതിക്ക് പ്രോത്സാഹനം നൽകുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ടുവെച്ചത്. ഇത് പ്രകാരം ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് 148 നോട്ടീസാണ് ഇതുസംബന്ധിച്ച് അയച്ചത്. ഇതിൽ 58എണ്ണത്തിലാണ് നിയമലംഘനംകണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ടാണ് ഇത്രയും തുക ഈടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക