ഇബ്രാഹിം റെയ്സിയെ ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു.ഇറാന് പ്രസിഡന്റായിരുന്ന ഹസന് റുഹാനി പക്ഷക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേർപ്പെടുത്തിയിരുന്നു.അതുകൊണ്ട് തന്നെ പുതിയ ഇറാൻ പ്രസിഡന്റ് ആയി ഇബ്രാഹിം റെയ്സി വിജയിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപോർട്ടുകൾ പ്രകാരം 1.78 ലക്ഷം വോട്ടുകള്‍ നേടിയാണ് ഇബ്രാഹിം റെയ്സി വിജയിച്ചത്.
ഇബ്രാഹിം റെയ്സിയുടെ എതിര് സ്ഥാനാര്‍ത്ഥിയും മിതവാദിയുമായ നേതാവിനെ ഖമേനി അയോഗ്യനാക്കിയതോടെ റെയ്സിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം അനായാസമായി.മിതവാദി നേതാവിനെ അയോഗ്യനാക്കിയത് ഖമേനിയുടെ നേതൃത്വത്തിലുള്ള 12 അംഗ രക്ഷാകര്‍തൃ സഭയാണ്.അതേസമയം, രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് അമേരിക്ക റെയ്സിക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഈ ഉപരോധം ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക