ഡല്‍ഹി: ഗുജറാത്തിലേക്ക് സഹോദരി ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ 15 കാരി പെൺകുട്ടിയെ കുടുംബാംഗങ്ങൾ മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള 35 കാരന് 1.55 ലക്ഷം രൂപയ്ക്ക് വിറ്റു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ധർമ്മപുരി പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം.
15 കാരി സഹോദരി ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയതിനെത്തുടർന്ന് ഗ്രാമത്തിൽ പഞ്ചായത്ത് വിളിച്ചു ചേർത്തതായി ജില്ലാ ചൈൽഡ് ലൈൻ അംഗം പങ്കജ് ജെയിൻ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ നിർദേശപ്രകാരമാണ് പഞ്ചായത്ത് വിളിച്ചു ചേര്‍ത്തത്. അനിയത്തിക്ക് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് യുവതി പറഞ്ഞതായി നാട്ടുകാർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പഞ്ചായത്തിന്റെ നിർദേശപ്രകാരം ജില്ലയിലെ മന്നവാർ തഹസിൽ സ്വദേശിയായ 35 കാരന് പെൺകുട്ടിയെ വിൽക്കാൻ കരാർ ഒപ്പിട്ടതായി ഞങ്ങൾക്ക് വിവരം ലഭിച്ചു, ” ജില്ലാ ചൈൽഡ് ലൈൻ അംഗം പങ്കജ് ജെയിൻ പറഞ്ഞു.
സംഭവം സ്ഥിരീകരിച്ച ലോക്കൽ പോലീസ് അന്വേഷണം നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചു. അതേസമയം, പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായി ചൈല്‍ഡ് ലൈന്‍ സ്ഥിരീകരിച്ചു
“ഞങ്ങൾ ഗ്രാമത്തിലെത്തി പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക