ഡല്‍ഹി: ഡല്‍ഹിയിലെ ഓക്സിജൻ പ്രതിസന്ധിയെക്കുറിച്ച് സുപ്രീംകോടതി ഓക്സിജൻ ഓഡിറ്റ് കമ്മിറ്റി ആരോപിച്ച റിപ്പോർട്ട് നിലവിലില്ലെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. രണ്ടാം കോവിഡ് തരംഗത്തില്‍ ഡല്‍ഹിയില്‍ ആവശ്യമുള്ളതിനെക്കാള്‍ നാലിരട്ടി കൂടുതല്‍ ഓക്സിജനാണ് ഡല്‍ഹി ഉപയോഗിച്ചതെന്നാണ് സുപ്രീം കോടതി രൂപീകരിച്ച ഓക്സിജൻ ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ നിഷേധിച്ച മനീഷ് സിസോഡിയ ബിജെപി പാർട്ടി ആസ്ഥാനത്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആരോപിച്ചു. “അത്തരമൊരു റിപ്പോർട്ട് ഇല്ല, അത് നിലവിലില്ല. ബിജെപി കള്ളം പറയുകയാണ്. ഓക്സിജൻ ഓഡിറ്റ് കമ്മിറ്റി അംഗങ്ങളോട് ഞങ്ങൾ സംസാരിച്ചു. റിപ്പോർട്ടിൽ ഒപ്പുവെക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു. മനീഷ് സിസോഡിയ പറഞ്ഞു .
“ഓഡിറ്റ് കമ്മിറ്റി അംഗങ്ങൾ ഒരു റിപ്പോർട്ടിലും ഒപ്പിടാത്തപ്പോൾ, അവർ റിപ്പോർട്ട് അംഗീകരിക്കാത്തപ്പോൾ ഈ റിപ്പോർട്ട് എവിടെ നിന്ന് വന്നു? ഈ റിപ്പോർട്ട് ഇപ്പോള്‍ എവിടെയാണ്?” മനീഷ് സിസോഡിയ ചോദിച്ചു. ഓക്സിജൻ ഓഡിറ്റ് കമ്മിറ്റി ഒപ്പിട്ട റിപ്പോർട്ട് ഹാജരാക്കാന്‍ മനീഷ് സിസോഡിയ ബിജെപിയെ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക