തിരുവനന്തപുരം∙ വിവാഹ സമ്മാനമായി പെൺകുട്ടിക്കു നൽകുന്നതെല്ലാം റജിസ്റ്റർ ചെയ്യണമെന്ന് കെ.കെ.ശൈലജ എംഎല്‍എ. വിവാഹസമ്മാനം പെൺകുട്ടിയുടെ അനുമതിയില്ലാതെ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് സ്ത്രീധനത്തിനെതിരായ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിയിലായിരുന്നു കെ.കെ.ശൈലജയുടെ പ്രസ്താവന.
സ്ത്രീകൾക്കു സമൂഹത്തിൽ തുല്യത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. സമൂഹത്തിനകത്ത് സമ്പത്തിനും സുഖലോലുപതയ്ക്കുമുള്ള ഒരു തരം ആർത്തി വർധിച്ചുവരികയാണ്. കുടുംബത്തിൽ ജനാധിപത്യം ഉണ്ടാകുമ്പോഴേ സ്ത്രീധന സമ്പ്രദായം നമുക്ക് അവസാനിപ്പിക്കാൻ സാധിക്കൂവെന്നും കെ.കെ. ശൈലജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക