കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഗ്രാഫ് ഉയര്ത്താനുള്ളവയൊന്നുമില്ലെന്ന് പറയുകയാണ് എസ്. കുമാര്‍.
‘പബ്ലിക്കിന് വേണ്ട രീതിയിലുള്ള മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഒരേ രീതിയിലുള്ള ചില ഡയലോഗിന്റെ കസര്‍ത്തുകളും അങ്ങനെയുള്ളവയാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. അത് ആള്ക്കാര് കണ്ടുകൊണ്ടിരിക്കുന്ന ചിത്രങ്ങളിലാണ് കൂടുതല്‍ വരുന്നതും. ഇത് ലാല്‍ ഒഴിവാക്കണം. അദ്ദേഹം തന്നെ അത്തരം കഥകളോ, സ്ക്രിപ്റ്റുകളോ തെരഞ്ഞെടുക്കണം,’ കുമാര്‍ പറഞ്ഞു.
മോഹന്‍ലാലിനോടൊപ്പം കീരിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ലൈറ്റ് അപ്പ് ചെയ്യുന്നതുവരെ ലാല്‍ തങ്ങള്‍ പറഞ്ഞ സ്ഥലത്ത് തന്നെ ഇരുന്നുവെന്നും എസ്. കുമാര്‍ പറയുന്നു.
ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവെയ്ക്കുമ്പോഴും ലാല്‍ അതേ മൂഡില്‍ അവിടെ തന്നെയിരുന്നു. ഒരു അഭിനേതാവ് അത്രയധികം ക്യാമറാമാനോട് സഹകരിക്കുന്ന അനുഭവം എനിക്ക് അധികം ആരില്‍ നിന്നും കിട്ടിയിട്ടില്ല,’ എസ്. കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക