ചിക്കൻ നഗെറ്റ്സിനൊപ്പം സോസ് നൽകാത്തതിൽ റെസ്റ്റോറന്റിൽ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്. അമേരിക്കയിലെ അയോവയിലാണ് സംഭവം. ഓർഡർ ചെയ്യുമ്പോൾ സംഭവിക്കുന്ന പിഴവുകൾ കാരണം റെസ്റ്റോറന്റുകാരും ഉപഭോക്താക്കളും തമ്മിലുള്ള കശപിശ സാധാരണമാണെങ്കിലും റോബർട്ട് ഗോൾവിറ്റ്സർ അത് വിട്ടു കൊടുക്കാൻ തയ്യാറായില്ല.
സോസ് നൽകാൻ മറന്നുപോയതിൽ ദേഷ്യം വന്ന റോബർട്ട് റെസ്റ്റോറന്റിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. റെസ്റ്റോറന്റ് ബോംബിട്ട് തകർക്കുമെന്നും സോസ് വയ്ക്കാൻ മറന്ന ജീവനക്കാരനെ ഇടിച്ച് പഞ്ചറാക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയെന്നാണ് റിപ്പോർട്ട്.
ബോംബ് ഭീഷണിയെ തുടർന്ന് റെസ്റ്റോറന്റ് ജീവനക്കാർ സംഭവം പോലീസിനെ അറിയിച്ചു. സ്ഫോടനത്തക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് ഗോൾവിറ്റ്സറെയും പോലീസ് അറസ്റ്റ് ചെയ്തു. ബോംബ് ഭീഷണി പോലീസിനോട് സമ്മതിച്ച ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക