തങ്ങളുടെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ലോകത്തോട് പങ്കുവച്ച് അന്തരിച്ച ഓസ്ട്രേലിയന്‍ സ്നോബോര്‍ഡ് ഇതിഹാസം അലക്സ് പുള്ളിന്റെ ജീവിത പങ്കാളിയായ എലിഡി വ്ലഗ്. അന്തരിച്ച കാമുകന്റെ മരണശേഷം ബീജം ശേഖരിച്ച് കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ഗര്‍ഭിണിയായത് എന്ന് എലിഡി വ്ലഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അലക്സ് പുള്ളിന് 2020 ജൂലൈയിലാണ് മുങ്ങി മരിച്ചത്. ഗോള്‍ഡ് കോസ്റ്റില്‍ സര്‍ഫിങ്ങിനിടെയാണ് അദ്ദേഹം മരിച്ചത്. ബോധരഹിതനായ അദ്ദേഹത്തെ ലൈഫ് ഗാര്‍ഡുകള്‍ കരയിലെത്തിച്ചെങ്കിലും ഉടന്‍ തന്നെ മരിക്കുകയായിരുന്നു. മരിക്കുമ്ബോള്‍ അദ്ദേഹത്തിന് 32 വയസ്സ് മാത്രമായിരുന്നു പ്രായം.
തന്റെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സുമായി എലിഡി വ്ലഗ് ഷെയര്‍ ചെയ്തു. വെളുത്ത വസ്ത്രം ധരിച്ച് എടുത്ത ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്. എല്ലാ ഫോട്ടോകളിലും വ്ലഗ് തന്റെ വയറില്‍ സ്നേഹത്തോടെ പിടിച്ചിരിക്കുന്നു. സൂര്യപ്രകാശം നല്ലൊരു പശ്ചാത്തലം ഒരുക്കുന്ന ഫോട്ടോകളില്‍ ഒരു ഓപണ്‍ ഗാര്‍ഡനിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അവരുടെ ഒരു ചിത്രത്തിന്റെ പോസ്റ്റില്‍ ഹൃദയസ്പര്‍ശിയായ ഒരു അടിക്കുറിപ്പും ചേര്‍ത്തു, ‘നിങ്ങളുടെ ബോയ്ഫ്രണ്ടിന് പകരം നിങ്ങളുടെ നായയുമായി പ്രെഗ്നന്‍സി ഷൂട്ട് ചെയ്യുമ്ബോള്‍..
എല്ലാ വികാരങ്ങളും’. പോസ്റ്റിന് താഴെ നിരവധി ഫോളോവേഴ്സാണ് അവര്‍ക്ക് പിന്തുണയുമായി എത്തിയത്. ചിലര്‍ എലിഡിയോടുള്ള സ്നേഹം പ്രകടിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ ഈ വാര്‍ത്ത തങ്ങളെ എത്രമാത്രം സന്തോഷിപ്പിച്ചുവെന്ന് കമന്റിലൂടെ അറിയിച്ചു.
ഒക്ടോബറില്‍ തന്റെ പ്രസവം നടക്കുമെന്ന് സന്തോഷവതിയായ എലിഡി വ്ലഗ് പറഞ്ഞു. മറ്റൊരു പോസ്റ്റില്‍, താനും അന്തരിച്ച ബോയ് ഫ്രണ്ട് അലക്സ് പുള്ളിനും കുറച്ചുകാലമായി ഒരു കുഞ്ഞിനായി ആഗ്രഹിച്ചിരുന്നു എന്നും ഇപ്പോള്‍ അത് സംഭവിച്ചതില്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും അവര്‍ പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ഇതെന്നും തന്റെ ജീവിതത്തില്‍ മറ്റൊന്നിനോടും ഇത്ര ആവേശം തോന്നിയിട്ടില്ലെന്നും അവര്‍ എഴുതി. അവരുടെ പോസ്റ്റിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: ‘നിന്റെ അച്ഛനും ഞാനും വര്‍ഷങ്ങളായി നിന്നെ സ്വപ്നം കാണുന്നു കുഞ്ഞേ. ഇതിനിടെ ഹൃദയം നുറുക്കുന്ന ഒരു ട്വിസ്റ്റ് ഉണ്ടായെങ്കിലും, ആ പ്രതിഭാസത്തിന്റെ ഒരു ഭാഗത്തെ ഈ ലോകത്തേക്ക് തിരികെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു!’.
7 ന്യൂസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍, മരിച്ചു പോയ അലക്സ് പുള്ളിന്റെ ബീജം വീണ്ടെടുക്കുന്നതിനായി എങ്ങനെ എത്തിച്ചേര്‍ന്നു എന്ന് അവര്‍ വിശദീകരിക്കുന്നു. ക്വീന്‍സ്ലാന്റിലെ നിയമം അനുസരിച്ച് ഒരു വ്യക്തി മരിച്ചാല്‍ 36 മണിക്കൂറിനുള്ളില്‍ ശരീരത്തില്‍ നിന്ന് ബീജം ശേഖരിക്കാം. ഇതനുസരിച്ചാണ് മരിച്ച അലക്സ് പുള്ളിന്റെ ശരീരത്തില്‍ നിന്നും ബീജം ശേഖരിച്ച് കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭധാരണം നടത്തിയതെന്ന് അവര്‍ പറഞ്ഞു.
2014ല്‍ റഷ്യയിലെ സോച്ചിയില്‍ നടന്ന വിന്റര്‍ ഒളിംപിക്സില്‍ ആസ്ട്രേലിയയുടെ പതാക വാഹകന് അലക്സ് പുള്ളിനായിരുന്നു. മൂന്ന് വിന്റര്‍ ഒളിംപിക്സുകളില്‍ പങ്കെടുത്ത അലക്സ് പുള്ളിന് ലോക ചാംപ്യന്‍ഷിപ്പ് പദവി നിലനിര്‍ത്തിയ ആദ്യ ആസ്ട്രേലിയന്‍ വിന്റര്‍ സ്പോര്‍ട്സ് അത്ലറ്റ് കൂടിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക