തായ്പേയ്; തയ്വാനിൽ ജൂഡോ പരിശീലകൻ തുടർച്ചയായി 27 തവണ നിലത്തെറിഞ്ഞ ഏഴുവയസ്സുകാരൻ 70 ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു ഹ്വാങ്.
ഏപ്രിൽ 21 നാണ് കുട്ടി ക്രൂര വിനോദത്തിന് ഇരയാകുന്നത്. അടിസ്ഥാന വിദ്യകൾപോലും പഠിക്കുന്നതിനു മുമ്പേ ഹ്വാങ്ങിനൊപ്പം പരിശീലനം നടത്താൻ മറ്റുകുട്ടികളോട് പരിശീലകൻ ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം. കോച്ച് മണ്ടനാണെന്ന് കുട്ടി പറഞ്ഞതോടെയാണ് പരിശീലകൻ തുടർച്ചയായി നിലത്തെറിഞ്ഞതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
തലവേദനിക്കുന്നു, നിർത്തൂവെന്ന് പലതവണ കുട്ടി പരാതിപ്പെട്ടു. ഛർദിക്കുകയും ചെയ്തു. എന്നാൽ കുട്ടിക്ക് ബോധംപോകുന്നതുവരെ പരിശീലകൻ എടുത്തെറിയൽ തുടരുകയായിരുന്നു. കുട്ടിയുടെ അമ്മാവനും ക്ലാസിൽ പങ്കെടുത്തെങ്കിലും പരിശീലകനെ തടഞ്ഞില്ല. ഫെങ് യുവാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് രണ്ട് മാസത്തിലധികം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക