അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയെ വീണ്ടും വിജിലൻസ് ചോദ്യംചെയ്യും. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ഷാജിയുടെ മൊഴിയും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. വീണ്ടും ചോദ്യംചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കൂടാതെ പണത്തിന്റെ സോഴ്സായി ഷാജി സമർപ്പിച്ച കൗണ്ടർഫോയിലുകളിൽ ചിലത് വ്യാജമാണോയെന്ന സംശയവും വിജിലൻസിനുണ്ട്.
കോവിഡ്: രണ്ടാം തരംഗം കവര്‍ന്നത് 800 ഡോക്ടര്‍മാരുടെ ജീവനെന്ന് ഐ.എം.എ
തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചത്കെ മണ്ഡലം കമ്മറ്റിയാണെന്ന് എം ഷാജി മൊഴി നല്‍കിയിരുന്നു. മിനിറ്റ്സ് തെളിവായി നല്‍കുകയും ചെയ്തിരുന്നു. പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും നല്കി. എന്നാൽ ഇത് പണം പിരിച്ച ശേഷം വ്യാജമായി ഉണ്ടാക്കിയതാണോ എന്ന സംശയം വിജിലന്‍സിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക