റേഷൻ കാർഡ് മുൻഗണന നിന്നു അനർഹർ ഒഴിവാകണമെന്ന ഭക്ഷ്യവകുപ്പിന്റെ അഭ്യർത്ഥനയിൽ വ്യാഴാഴ്ച വരെ സ്വയം ഒഴിവായത് 69,873 പേർ. അനർഹർക്ക് മുൻഗണനാ വിഭാഗത്തിൽ നിന്ന് സ്വയം ഒഴിവാകുന്നതിന് ജൂലൈ 15 വരെ സമയം നൽകിയിട്ടുണ്ട്. ഓരോ റേഷൻ കടയുടെയും പരിധിയിൽ വരുന്ന മുൻഗണനാ വിഭാഗക്കാരുടെ ലിസ്റ്റ് പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടിയില്‍ പറഞ്ഞു.
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പരിപാടിയിലേക്ക് നിരവധി ഫോൺ കാളുകൾ എത്തി. കുത്തരിക്ക് പകരം വെള്ള അരി വേണമെന്നായിരുന്നു മറ്റൊരു ആവശ്യം. മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിലുള്ള ബിനാമി പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പെഷ്യൽ അരി റേഷൻ കടയിൽ നിന്ന് യഥാസമയം ലഭിക്കുന്നില്ലെന്നതായിരുന്നു മറ്റൊരു പരാതി. മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സംബന്ധിച്ച പരാതികളില്‍ മനഃപൂർവമല്ലാതെ സംഭവിക്കുന്ന കാര്യങ്ങളിൽ ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ റേഷൻ കടകൾ അനുവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക