തിരുവനന്തപുരം ∙ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ സന്ദർശകരുടെ കണ്ണിലുണ്ണി ആയിരുന്ന ഒന്നര വയസ്സുകാരി ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ മരണകാരണം അപൂർവ വൈറസ് ബാധയെന്നു കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. പിറന്നുവീണ് രണ്ടു ദിവസം മാത്രമായ ആനക്കുട്ടിയെ ഒഴുക്കിൽപ്പെട്ട് കൂട്ടം തെറ്റി പരുക്കേറ്റ നിലയിൽ 2019 നവംബർ ആറിനു തെന്മല വനമേഖലയിൽ നിന്നാണു ലഭിച്ചത്.
ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഹെർപസ് എന്ന വൈറസാണ് ആനക്കുട്ടിയെ ബാധിച്ചതെന്നു പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസ് സ്ഥിരീകരിച്ചു. നാലു വയസ്സിൽ താഴെയുള്ള കണ്ണൻ, അമേന എന്നീ കുട്ടിയാനകൾക്കും രോഗലക്ഷണങ്ങളുണ്ട്. ഈ ആനക്കുട്ടികളെ പ്രത്യേക കേന്ദ്രത്തിൽ ക്വാറന്റീൻ ചെയ്തു. മുൻകരുതലിന്റെ ഭാഗമായി ആനക്കോട്ടയിലെ പത്തു വയസ്സിനു താഴെയുള്ള എല്ലാ കുട്ടിയാനകൾക്കും ചികിത്സ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക