രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടുകൂടി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ. കർണാടക, ബിഹാർ, മഹാരാഷ്ട്ര, ഉത്തരാഖഡ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന പല സംസ്ഥാനങ്ങളിലും ഇപ്പോൾ കോവിഡ് രോഗ വ്യാപനത്തിന് ശമനമുണ്ടായിട്ടുണ്ട്. ബിഹാറിൽ സർക്കാർ ഇതര ഓഫീസുകളും തുറക്കുവാനുള്ള അനുമതി നൽകിയതായി മുഖ്യമന്ത്രി നിതിഷ് കുമാര്‍ പറഞ്ഞു.
അതേസമയം, കർണാടകയിൽ ആരാധനാലയങ്ങൾ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി. ഇതോടെ നീണ്ട അറുപത് ദിവസത്തിന് ശേഷമാണ് കർണാടകയിൽ ആരാധനാലയങ്ങൾ തുറക്കുന്നത്. എന്നാൽ, ഉത്തരാഖണ്ഡില്‍ ജൂലൈ 13 വരെ നിയന്ത്രണങ്ങള്‍ തുടരും. പക്ഷെ, അൻപത് ശതമാനം ആളുകൾക്ക് പ്രവേശനം നൽകിക്കൊണ്ട് മാളുകൾ തുറക്കുവാനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, മഹാരാഷ്ട്രയിൽ പുതിയതായി 6740 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ 51 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക