കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ തമിഴ് സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് കൈത്താങ്ങാവാനാണ് തെന്നിന്ത്യന്‍ താരങ്ങളും 9 സംവിധായകരും ഒന്നിച്ച് നവരസ എന്ന ആന്തോളജി ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ പ്രവര്‍ത്തിച്ച ഒരു ആര്‍ട്ടിസ്റ്റും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് സംവിധായകന് മണിരത്നം.
നവരസയില്‍ നിന്ന് ലഭിക്കുന്ന പണമെല്ലാം തന്നെ സിനിമ മേഖലയിലെ തൊഴിലാളികളുടെ കുടുംബത്തിലേക്കാണ് പോവുക. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരു ആര്‍ട്ടിസ്റ്റ് പോലും പ്രതിഫലം വാങ്ങിയിട്ടില്ല. എല്ലാവരും ഹൃദയത്തില്‍ നിന്നാണ് സിനിമയുടെ ഭാഗമായിരിക്കുന്നത്.
12-15 കോടിയുടെ ഇടയിലാണ് തങ്ങള്‍ ഉദ്ദേശിച്ച തുക. അത് ഉടന്‍ തന്നെ ലഭ്യമാകും. അത് പൂര്‍ണ്ണമായും തൊഴലാളികളുടെ കുടുംബങ്ങളിലേക്ക് എത്തിക്കും. നെറ്റ്ഫ്ളിക്സും ഈ പ്രയത്നത്തില്‍ പങ്കാളികളായതില്‍ വലിയ സന്തോഷമുണ്ട് എന്ന് മണിരത്നം വ്യക്തമാക്കി.
നിര്‍മ്മാതാക്കള്‍ ഭൂമിക ട്രസ്റ്റുമായി ചേര്‍ന്നാണ് പണം തൊഴിലാളികളിലേക്ക് എത്തിക്കുന്നത്. അതിനായി തൊഴിലാളികള്‍ക്കെല്ലാം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും. സിനിമ മേഖലയിലെ ഏകദേശം 12,000 തൊഴിലാളികള്‍ക്ക് ഇതിലൂടെ പണം ലഭിക്കും. എല്ലാ മാസവും അവരുടെ കാര്‍ഡില്‍ 1500 രൂപ വരുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക