ഡല്‍ഹി: പൊലീസുമായി വെടിവയ്പ് നടത്തിയ നാല് കുറ്റവാളികള്‍ ഡല്‍ഹിയില്‍ പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിൽ നാല് കുറ്റവാളികളെ ദേശീയ തലസ്ഥാനത്ത് പിടികൂടിയതായി പോലീസ് അറിയിച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഗുണ്ടാസംഘങ്ങൾ ഇപ്പോൾ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് രോഹിണി പ്രദേശത്ത് വെടിവയ്പ്പ് നടത്തിയവരെ പിടികൂടിയത്. ശേഷം രണ്ട് കവർച്ചക്കാരെ പിടികൂടി. 15 ലധികം കവർച്ച, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ഉൾപ്പെട്ട യശ്പാൽ, ബിക്കിയുമാണ് പിടിയിലായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെ 12: 30 ന് നടന്ന രണ്ടാമത്തെ സംഭവത്തിൽ, രണ്ട് അനധികൃത തോക്ക് വിതരണക്കാരായ അബ്ദുൾ വഹാബ്, ഫർമാൻ എന്നിവരെ ദ്വാരക പ്രദേശത്തെ തെക്ക്-പടിഞ്ഞാറൻ റേഞ്ച് സ്പെഷ്യൽ സെല്ലുമായി നടത്തിയ വെടിവയ്പിന് ശേഷം പിടികൂടി.
പ്രാദേശിക കുറ്റവാളിക്ക് തോക്കുകളും വെടിയുണ്ടകളും നൽകാനായി ഇരുവരും ദേശീയ തലസ്ഥാനത്ത് എത്തിയിരുന്നു. അഞ്ച് അത്യാധുനിക പിസ്റ്റളുകളും 60 ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.രണ്ട് കേസുകളിലും കൂടുതൽ അന്വേഷണം നടക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക