പാലക്കാട്: വ്യത്യസ്തമായ രീതിയിൽ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ ഖ്യാതി നേടിയ കുട്ടികളുടെ കൂട്ടായ്മയായ തണൽ . ആരോഗ്യ പ്രവർത്തകർക്ക് ഇടനേര ഭക്ഷണപ്പൊതികളുമായി പല്ലശ്ശന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി .
പല്ലശ്ശന അക്വാട്ടിക്സ് ക്ലബുമായി കൈകോർത്താണ് തണൽ ആരോഗ്യ പ്രവർത്തകർക്ക് ‘സ്നേഹവിരുന്ന്’ ഒരുക്കിയത്. ഉത്തരേന്ത്യൻ ഭക്ഷണവിഭവമായ പാനിപ്പൂരിയും ചൂടു ചായയുമായാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തണലിന്റെ രക്ഷാധികാരിയായ കെ ഷാജികുമാറിന്റെയും പല്ലശ്ശന അക്വാട്ടിക്സിന്റെ ആർ സതീഷ് കുമാറിന്റെയും നേതൃത്വത്തിൽ ആരോഗ്യ കേന്ദ്രത്തിലെത്തിയത്. പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ പൊതികളിലാണ് പാനി പൂരി ഒരുക്കിയത്.
ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, സപ്പോർട്ട് സ്റ്റാഫുകൾ, ആശാ വർക്കർമാർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ മറ്റാരോഗ്യ പ്രവർത്തകർ എന്നിവർ ഒരുമിച്ച് വരുന്ന അനുയോജ്യമായ സമയം തിരഞ്ഞെടുത്താണ് തണലും പല്ലശ്ശന അക്വാട്ടിക്സ് ക്ലബും ഭക്ഷണപ്പൊതികളുമായി ആരോഗ്യകേന്ദ്രത്തിലെത്തിയത്.
കുട്ടി കൂട്ടായ്മകളുടെ കരുതലും സ്നേഹവും ഭക്ഷണ വിഭവത്തിന്റെ പുതുമയും ആരോഗ്യ പ്രവർത്തകർക്ക് കൗതുകമായി.
ആരോഗ്യ പ്രവർത്തകരായ ഹേമ ഹരിദാസ്, കെ ശിവദാസൻ, സി ബാലകൃഷ്ണൻ എന്നിവർക്ക് ഷാജികുമാർ ഇടനേര ഭക്ഷണപ്പൊതികൾ കൈമാറി.
കെ ഷാജികുമാർ, ആർ സതീഷ് കുമാർ, പി വി വൈഷ്ണവ്, ആർ സതീഷ്, എസ് റോബിൻ, ഗോപാലകൃഷ്ണൻ ആർ, ദിൽജിത് ടി ഡി, അജയ് കൃഷ്ണ, കെ ശിവദാസൻ, ഗിരീഷ് കെ എന്നിവർ ചേർന്നാണ് സ്നേഹവിരുന്നൊരുക്കിയത്. പല്ലശ്ശന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ: നോബിൾ ജെ തൈക്കാട്ടിൽ, ബോബി ഇ ചെറിയാൻ എന്നിവർ സ്നേഹവിരുന്നിന്റെ ഏകോപനത്തിന് സഹായിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയാണ് സ്നേഹവിരുന്ന് സംഘടിപ്പിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക