കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയുടെ ഭാര്യ അമലയെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് വീണ്ടും വഴിവെച്ചിരിക്കുന്നത് അര്ജുന് അയങ്കിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡയറിയില്‍ നിന്നും ലഭിച്ച നിര്‍ണായക തെളിവുകളാണ്.
വീട്ടിൽ നിന്നും കണ്ടെടുത്ത ഈ ഡയറി അമലയുടേതാണെന്നാണ് വിവരം. അമലക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്ന നിഗമനത്തിലാണ് കസ്റ്റംസ് സംഘം എത്തിയിരിക്കുന്നത്. അതിനാലാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അമലയോട് കസ്റ്റംസ് നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം അര്‍ജുന്റെ സ്വര്‍ണക്കടത്ത് ബന്ധങ്ങളെ കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു നേരത്തെ അമല നല്കിയ മൊഴി. അമലയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കസ്റ്റംസ് പറയുന്നു. ഇതുള്‍പ്പെടെ വിലയിരുത്തിയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാന്‍ കസ്റ്റംസ് അമലക്ക് നോട്ടിസ് നല്‍കിയിട്ടുള്ളത്.
അതേസമയം, അര്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക